വിവരങ്ങള്‍ കാണിക്കുക

നമ്മളെത്തന്നെ സ്‌നേഹിക്കുന്നതിനെക്കുറിച്ച്‌ ബൈബിൾ എന്തു പറയുന്നു?

നമ്മളെത്തന്നെ സ്‌നേഹിക്കുന്നതിനെക്കുറിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ബൈബിളിന്റെ ഉത്തരം

 ന്യായമായ അളവിൽ നമ്മളെത്തന്നെ സ്‌നേഹിക്കുന്നത്‌ ശരിയാണെന്നും അത്‌ ആവശ്യമാണെന്നും ബൈബിൾ സൂചിപ്പിക്കുന്നു. അത്തരം സ്‌നേഹത്തിൽ, നിങ്ങളോടുതന്നെ പരിഗണന കാണിക്കുന്നതും നിങ്ങളെ ബഹുമാനിക്കുന്നതും നിങ്ങൾക്ക്‌ ആത്മാഭിമാനം ഉണ്ടായിരിക്കുന്നതും ഒക്കെ ഉൾപ്പെടുന്നു. (മത്തായി 10:31) സ്വാർഥതയെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ ന്യായമായ അളവിൽ സ്വയം സ്‌നേഹിക്കുന്നതിനെ അത്‌ ശരിവെക്കുന്നു.

നമ്മൾ ആദ്യം ആരെ സ്‌നേഹിക്കണം?

  1.   ദൈവത്തോടുള്ള സ്‌നേഹമായിരിക്കണം ആദ്യം നമ്മുടെ ഹൃദയത്തിൽ ഉണ്ടായിരിക്കേണ്ടത്‌. ഏറ്റവും വലിയ കല്‌പനയായി ബൈബിൾ പഠിപ്പിക്കുന്നത്‌: ‘നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടെ സ്‌നേഹിക്കണം’ എന്നാണ്‌.—മർക്കോസ്‌ 12:28-30; ആവർത്തനം 6:5.

  2.   രണ്ടാമത്തെ വലിയ കല്‌പന, “നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം” എന്നാണ്‌.—മർക്കോസ്‌ 12:31; ലേവ്യ 19:18.

  3.   നമ്മളെത്തന്നെ സ്‌നേഹിക്കണം എന്ന കാര്യത്തെക്കുറിച്ച്‌ വ്യക്തമായ കല്‌പനയൊന്നും ബൈബിൾ നൽകുന്നില്ല. എങ്കിലും ‘നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം’ എന്ന കല്‌പനയുണ്ട്‌. ഇത്‌ സൂചിപ്പിക്കുന്നത്‌ ന്യായമായ അളവിൽ സ്വയം സ്‌നേഹിക്കുകയും ആത്മാഭിമാനം ഉണ്ടായിരിക്കുകയും ചെയ്യുന്നത്‌ സാധാരണമാണ്‌, അത്‌ പ്രയോജനപ്രദവുമാണ്‌ എന്നാണ്‌.

യേശു ആരെയാണ്‌ ആദ്യം സ്‌നേഹിച്ചത്‌?

 ദൈവത്തോടും അയൽക്കാരനോടും നമ്മളോടുതന്നെയും സ്‌നേഹം കാണിക്കുമ്പോൾ എങ്ങനെ സമനില കാണിക്കണമെന്ന്‌ യേശു കാണിച്ചു. ആ മാതൃക അനുകരിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു.—യോഹന്നാൻ 13:34, 35.

  1.   യേശു ആദ്യം ദൈവമായ യഹോവയെ സ്‌നേഹിച്ചു. ആ ദൈവത്തിന്റെ വേല നിറവേറ്റുന്നതിനുവേണ്ടി യേശു സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ചു. “ഞാൻ പിതാവിനെ സ്‌നേഹിക്കുന്നുണ്ടെന്നു ലോകം അറിയാൻ, പിതാവ്‌ എന്നോടു കല്‌പിച്ചതെല്ലാം ഞാൻ അങ്ങനെതന്നെ ചെയ്യുകയാണ്‌.”—യോഹന്നാൻ 14:31.

  2.   യേശു അയൽക്കാരെയും സ്‌നേഹിച്ചു. മറ്റുള്ളവരുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടും സ്വന്തം ജീവൻ ബലി നൽകിക്കൊണ്ടുപോലും യേശു അങ്ങനെ ചെയ്‌തു.—മത്തായി 20:28.

  3.   തന്റെ അനുഗാമികളോടും ശിഷ്യന്മാരോടും ഒപ്പം ഭക്ഷണം കഴിച്ചുകൊണ്ടും വിശ്രമിച്ചുകൊണ്ടും നല്ല കൂടിവരവുകൾ ആസ്വദിച്ചുകൊണ്ടും യേശു ന്യായമായ അളവിൽ സ്വയം സ്‌നേഹിച്ചു.—മർക്കോസ്‌ 6:31, 32; ലൂക്കോസ്‌ 5:29; യോഹന്നാൻ 2:1, 2; 12:2.

നിങ്ങളെക്കാൾ അധികം മറ്റുള്ളവരെ സ്‌നേഹിക്കുന്നത്‌ നിങ്ങളുടെ സന്തോഷവും ആത്മാഭിമാനവും കുറയ്‌ക്കുമോ?

 ഇല്ല, കാരണം നമ്മളെ ദൈവത്തിന്റെ സാദൃശ്യത്തിലാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ആ ദൈവത്തിന്റെ പ്രമുഖ ഗുണമാണ്‌ സ്വാർഥതയില്ലാത്ത സ്‌നേഹം. (ഉൽപത്തി 1:27; 1 യോഹന്നാൻ 4:8) ഇത്‌ കാണിക്കുന്നത്‌ മറ്റുള്ളവരെ സ്‌നേഹിക്കാൻ പറ്റുന്ന വിധത്തിലാണ്‌ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്‌ എന്നാണ്‌. സ്വയം സ്‌നേഹിക്കുന്നതിന്‌ അതിന്റേതായ സ്ഥാനമുണ്ട്‌. എന്നാൽ എല്ലാത്തിനും ഉപരിയായി നമ്മൾ ദൈവത്തെ സ്‌നേഹിക്കുകയും മറ്റുള്ളവർക്ക്‌ നന്മ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമ്പോൾ നമ്മൾ കൂടുതൽ സന്തോഷമുള്ളവരാകും. ബൈബിൾ പറയുന്നതുപോലെ “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്‌.”—പ്രവൃത്തികൾ 20:35.

 കൂടുതൽ ആളുകളും അവകാശപ്പെടുന്നത്‌ സ്വയം സ്‌നേഹിക്കുമ്പോൾ മാത്രമാണ്‌ സന്തോഷം കിട്ടുകയുള്ളൂ എന്നാണ്‌. അവരെ സംബന്ധിച്ചിടത്തോളം ‘നിന്നെപ്പോലെതന്നെ സ്‌നേഹിക്കുക’ എന്നതാണ്‌ ‘അയൽക്കാരെ സ്‌നേഹിക്കുന്നതിനെക്കാൾ’ പ്രധാനം. എന്നാൽ ആധുനികകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നത്‌ മെച്ചപ്പെട്ട ആരോഗ്യവും സന്തോഷവും ബൈബിളിന്റെ ജ്ഞാനപൂർവമായ ഉപദേശം അനുസരിക്കുന്നവർക്കാണ്‌ എന്നാണ്‌. “തനിക്ക്‌ എന്തു നേട്ടമുണ്ടെന്നല്ല, മറ്റുള്ളവർക്ക്‌ എന്തു നേട്ടമുണ്ടാകുമെന്നാണ്‌ ഓരോരുത്തരും നോക്കേണ്ടത്‌.”—1 കൊരിന്ത്യർ 10:24.